Wednesday, July 7, 2010

മതവും മനുഷ്യനും

ഒരു വശത്ത് ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍. പറയത്തക്ക പ്രാധാന്യമില്ലാത്ത നിരുപദ്രവിയായൊരുമനുഷ്യന്മറുവശത്ത്. ഇതിലൊന്നിനെ ബലികഴിക്കാതെ തരമില്ല എന്നൊരു ഘട്ടം വന്നാല്നാം ഏതു തെരഞ്ഞെടുക്കും?!
യശശ്ശരീരനായ ശ്രീ എം. ഗോവിന്ദനാണ് സാങ്കല്പികചോദ്യം ഉയര്ത്തിയത്‌.
ഉത്തരവും അദ്ദേഹം തന്നെ തന്നു:
നിസ്സംശയം താജ് മഹല്ബലികഴിച്ചും കേവലം നിസ്സാരനായ മനുഷ്യന്റെ ജീവന്രക്ഷിക്കുക തന്നെ വേണം. കാരണം പ്രപഞ്ചത്തില്മനുഷ്യനാണ് മുഖ്യം. അവന്റെ കരങ്ങളാലാണ് താജ് മഹലും അതേ പോലുള്ള അത്ഭുതങ്ങളും പിറവി കൊണ്ടത്. മനുഷ്യന്റെ കരവിരുതില്ഇനിയും അത്യത്ഭുതങ്ങള്വിരിയുകയും ചെയ്യും

രസകരമായ കാര്യം 'മാനവികത വേണം' എന്ന കാര്യത്തില്ആര്ക്കും എതിരഭിപ്രായമില്ല; കടുത്ത വര്ഗീയവിഭജനപരമായ ആശയഗതികള്നിരന്തരം പ്രചരിപ്പിക്കുന്നവര്ക്ക് പോലും! നിര്വ്വചനത്തിലേക്ക് കടക്കുമ്പോഴാണ് പ്രശ്നം... ഏത് വിശ്വാസസംഹിതകള് പിന്തുടര്ന്നാലും, 'ഇതര'രും വിശാലമാനവികതയില്തന്റെ സഹോദരര്തന്നെയാണ് എന്ന മനോനിലയാണ് അവശ്യം ആവശ്യമായുള്ളത്. അവരുടെ നോവും ദുരന്തവും തന്റേത് കൂടിയാണ് എന്ന തിരിച്ചറിവ്. അപ്പോളവിടെ അപരന് ദൈവം ഉണ്ടോ ഇല്ലയോ ഉണ്ടെങ്കില്എത്ര - ഒന്നോ മൂന്നോ മുന്നൂറോ മുപ്പത്തിമുക്കോടിയോ തുടങ്ങിയതൊന്നും പ്രസക്തമാകരുത്... അവന് കുമ്പിടുന്നത് തെക്കോട്ടോ പടിഞ്ഞാട്ടോ എന്നതും വിഷയമാകരുത്. പലരും അക്രമങ്ങളിലും മതമൗലികതയിലും വര്ഗീയതയിലും അപകടം കാണുന്നത്, അത് എതിര്പക്ഷത്ത് നിന്ന് വരുമ്പോള്‍ മാത്രമാണ്.

തങ്ങള്ഇന്ന മതത്തിന്റെ അനന്തരാവകാശികള്ആണെന്ന് സ്വയം തീരുമാനിച്ചുറച്ച്, അതിന് വേണ്ടി അന്യനെ കുരിശിലേറ്റലാണ് മതം എന്ന് ധരിച്ച് വശായവരെ നമുക്ക് ചുറ്റും കാണാം.
മുഴു ജീവികളിലും ഈശ്വരാംശം കാണുന്നതിന്റെ ഫലമായാണ് ഹിന്ദു എലിയെയും പുലിയെയും ആരാധിക്കുന്നത്.
ഗുജറാത്തില്പുതുതായി എത്തിപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞ അനുഭവം:
എലിശല്യം സഹിക്കവയ്യാതെ സമീപത്തെ കടയില്കയറി എലിവിഷം ചോദിച്ചതിന് ജീവന്നഷ്ടപ്പെടാതിരുന്നത് തലനാരിഴക്ക്.
ഇനി ശ്രീരാമകൃഷ്ണ പരമഹംസര്പറഞ്ഞ കഥ:
ഇടഞ്ഞ ആനപ്പുറത്തിരുന്ന് മാറിക്കോ എന്ന് പാപ്പാന്വിളിച്ചു പറഞ്ഞിട്ടും,
മാറാതെ നിന്ന് ആന ചവിട്ടി മൃതപ്രായനായ വേദാന്തിയോട് ഗുരു,
എന്തേ വഴി മാറാതിരുന്നത് എന്ന് ചോദിച്ചു.
'ആനയിലെ ഈശ്വരാംശം തന്നെ ഉപദ്രവിക്കില്ല എന്ന് കരുതി'യെന്ന് ഉത്തരം.
നീയെന്തേ ആനക്കാരനിലെ ഈശ്വരാംശത്തെ ശ്രവിച്ചില്ല എന്ന് ഗുരു.
എലിയുടെ ഈശ്വരാംശത്തെ രക്ഷിക്കാന്മനുഷ്യന്റെ ഈശ്വരാംശത്തെ ഹനിക്കുന്നതിനു ഉത്തരവാദി വേദാന്തമല്ല; അതേക്കുറിച്ച് ജ്ഞാനമില്ലാത്ത / അല്പജ്ഞാനികളായ വിഡ്ഢികളാണ്. ഹിന്ദുത്വ മുദ്രാവാക്യം മുഴക്കി ഗുജറാത്തിലും ഒറീസയിലും കൂട്ടക്കുരുതി നടത്തിയവര്ക്കുള്ളത് വ്യക്തമായ സ്ഥാപിത താല്പര്യങ്ങളാണ്. അല്ലാതെ അന്യമതങ്ങളെ നിഷ്കാസനം ചെയ്യണമെന്ന് ശ്രുതി-സ്മൃതികളില്പറഞ്ഞതു കൊണ്ടല്ല.

'അന്യായമായി ഒരു ജീവനെടുക്കുന്നവന്മനുഷ്യരാശിയെ ആകമാനം കൊല്ലുന്നവനെ പോലെയാണെന്നും ഒരു ജീവനെ രക്ഷിച്ചെടുക്കുന്നവന്മനുഷ്യകുലത്തെ മൊത്തം രക്ഷിച്ചെടുത്തതിന് തുല്യമാണെന്നും' ഖുര്‍‍‌ആനിക ശാസനയുള്ളപ്പോഴാണ് ലഷ്കര് ആയും പുഷ്കര് ആയും ഇസ്ലാമിന്റെ പേരില്രക്തം ചിന്തപ്പെടുന്ന വൈരുധ്യമുണ്ടാകുന്നത്.
സംസാരിക്കുമ്പോള്മിതത്വം പുലര്ത്താനും എത്ര തന്നെ അപ്രിയമായ വീക്ഷണങ്ങള്പറയുന്നവര്ക്കും നല്ല വാക്കുകള്കൊണ്ട് പ്രതിവചിക്കാനും ഉല്ഘോഷിച്ച പ്രവാചകനെ ആക്ഷേപിച്ചു എന്ന പേരിലാണത്രേ ഇവിടെ ഒരാളിന്റെ കൈവെട്ടപ്പെട്ടത്!
അക്രമത്തെ ന്യായീകരിക്കലാണ് വര്ഗീയത എന്നും വര്ഗീയതയുടെ പേരില്യുദ്ധം ചെയ്യുന്നവന്എന്റെ അനുയായിയല്ല എന്നും അദ്ദേഹം പറഞ്ഞു വെച്ചു... എന്നിട്ടും, മതത്തിന്റെ പേരില്നടക്കുന്ന എന്ത് തോന്ന്യാസങ്ങളെയും ന്യായീകരിക്കുക തങ്ങളുടെ മതപരമായ ബാധ്യതയാണെന്നു ചില വങ്കന്മാരെങ്കിലും ധരിച്ചു വശായിട്ടുണ്ട്.

സ്നേഹത്തിന്റെയും പൊറുക്കലിന്റെയും മഹിതമായ ആശയങ്ങള്തന്നെയായിരുന്നു യേശുദര്ശനം. സഹിഷ്ണുതയുടെ പാരമ്യതയാണ് യേശുവിന്റെ വചനങളില്നാം വായിക്കുക. എന്നിട്ടും ഉന്മത്തമായ ക്രൈസ്തവ ഇവാഞ്ചലിസം അമേരിക്കന്സാമ്രാജ്യത്തത്തെ ലോകമാകെ ചോരക്കളമാക്കാന് പ്രേരിപ്പിക്കുന്നു... സഭയുടെ മൗനാശീര്‍‌വാദങ്ങളോടെ. മാത്രമോ, പരവിദ്വേഷം പ്രചരിപ്പിക്കുക എന്നത് പലപ്പോഴും സഭ തന്നെ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നു!   

ദര്‍‍ശനങ്ങളെ അതിന്റെ തന്നെ ഉടുപ്പിട്ട കപടാനുയായികള് പരാജയപ്പെടുത്തുന്നു എന്നതാണ് അവ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. വിശ്വാസം അഭിനയിക്കുന്ന കപടാനുയായികളുടെ അതിക്രമങ്ങളുടെ പേരില്വിചാരണ ചെയ്യപ്പെടുമ്പോള്, ആരോപണങ്ങളെ സ്വന്തം നിലക്ക് പ്രതിരോധിക്കാന്മതങ്ങള്ക്ക് കഴിയാത്തത് കൊണ്ട് ചിലപ്പോഴെങ്കിലും പ്രതിയുടെയോ മാപ്പു സാക്ഷിയുടെയോ റോള് ഏറ്റെടുക്കേണ്ടി വരുന്നു എന്ന് മാത്രം. സമീപകാല അനുഭവങ്ങള് മതത്തിന്റെ മാനവമൂല്യങ്ങള്ശക്തമായി അനുയായികളില്തെര്യപ്പെടുത്തേണ്ട ആവശ്യകത പേര്ത്തും പേര്ത്തും നമ്മെ ഓര്മ്മപ്പെടുത്തുന്നുണ്ട്.

മതം / വിശ്വാസം വൈയക്തികമായ അനുഭവം / അനുഭൂതിയാകണം. അവ നിലനില്ക്കുന്നു എന്നത് യഥാര്ഥ്യമാണ്. പ്രശ്നം മനുഷ്യനില്ആഴത്തില്വേരൂന്നിയ അസഹിഷ്ണുത എന്ന വികാരമാണ്. മതം / ജാതി/ഭാഷ / വംശം / രാഷ്ട്രീയം - ഇത്തരം വൈജാത്യങ്ങളെല്ലാം സങ്കുചിതമനസ്കരില് സ്വജാതി/വിജാതി വേര്തിരിവും വിദ്വേഷവും വളര്ത്താം; അതവരെ അക്രമികള്ആക്കാം. വക അസഹിഷ്ണുതകള്‍ ചൂഷണം ചെയ്യാനായി പരവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘങ്ങള് രൂപീകരിക്കപ്പെടാം; അവരില്‍ നിന്നും, സ്വാധീനവലയത്തില്പെട്ടവരില്നിന്നും അരുതായ്മകള് പ്രതീക്ഷിക്കാംഅഥവാ അവരെ ക്രിമിനലുകളാക്കി പുറത്തേക്കു വിടുന്നു എന്നും കാണാം. ഒരു ബഹുസ്വരസമൂഹത്തില്പരസ്പരബഹുമാനത്തിലൂന്നിയ സഹവര്ത്തിത്വമാണ്വ്യത്യസ്ത വീക്ഷണങ്ങളും വിശ്വാസങ്ങളും തമ്മില്സൗഹൃദപരമായ വേഴ്ചയാണ് പ്രോല്സാഹിക്കപ്പെടണ്ടത്. അതിവിടെ നിലവിലുണ്ടായിരുന്നുഎതിര്നീക്കം എത്ര ശക്തമാകുമ്പോഴും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നുണ്ട്. നാം ശുഭാപ്തി വിശ്വസികളാകുക:
മതത്തോടെയോ മതമില്ലാതെയോ മനുഷ്യരായി, മനുഷ്യത്വത്തെ ഉയര്ത്തിപ്പിടിച്ചു ജീവിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടട്ടെ!



4 comments:

  1. worthy thoughts

    ReplyDelete
  2. Satheeshchandran M KJuly 8, 2010 at 12:50 PM

    bachoo bhai, valare prasakta rachana; nandi... nanmayude ee vakukalku.

    ReplyDelete
  3. നന്മയുണ്ടാകട്ടെ ബച്ചു..
    ഇതെക്കുറിച്ച് ഒന്നും എഴുതി കണ്ടില്ലല്ലൊ എന്നു വിചരിച്ചിരുന്നു ഞാന്‍

    ReplyDelete
  4. വളരെ നല്ല ചിന്തകളും,എഴുത്തും.
    ആശംസകളോടെ..

    ReplyDelete